Sunday, August 15, 2010

ഇതാ ഇന്ത്യന്‍ സൈന്യം വരുന്നൂ... ഹാക്കര്‍മാര്‍ ജാഗ്രതെ..!!

പ്രതിവര്‍ഷം രണ്ടേമുക്കാല്‍ ലക്ഷത്തോളം ഐടി വിദഗ്ധരെ സൃഷ്ടിച്ചിറക്കുന്ന ഇന്ത്യ, പാകിസ്താന്റേയും ചൈനയുടേയുമൊക്കെ സൈബര്‍ ആക്രമണത്തില്‍ ഗതിമുട്ടുന്നു എന്നത് അവിശ്വസനീയമായി തോന്നാം. ഇന്ത്യയുടെ പ്രതിരോധരംഗത്തെ കംപ്യൂട്ടര്‍ ശൃംഗലയില്‍ അതിക്രമിച്ചു കയറി മിസൈല്‍ സാങ്കേതികവിദ്യാ രഹസ്യവിവരങ്ങള്‍ വരെ കമ്പ്യൂട്ടര്‍ ഭേദകര്‍ (ഹാക്കര്‍മാര്‍) ചോര്‍ത്തി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ സ്വന്തമായ സൈബര്‍ സേന രൂപീകരിക്കാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നത്. കഴിഞ്ഞ മാസാവസാനം ഇന്റലിജന്‍സ് ബ്യൂറോ, ഐ ടി മന്ത്രാലയം, ടെലികോം വകുപ്പ് തുടങ്ങിയവയുമായി ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് നടത്തിയ ചര്‍ച്ചയിലാണ് സൈബര്‍സേനക്ക് രൂപംനല്‍കാന്‍ തീരുമാനമായത്.

നമ്മുടെ സ്വന്തം സോഫ്റ്റ്‌വേര്‍ വിദഗ്ധരെയും എത്തിക്കല്‍ ഹാക്കര്‍മാരെയുമൊക്കെ ഉള്‍പ്പെടുത്തിയായിരിക്കും സേന രൂപീകരിക്കുക. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും (എന്‍.ടി.ആര്‍.ഒ) ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിക്കും സംയുക്തമായാണ് സൈബര്‍സേനയുടെ ചുമതല. സാങ്കേതിക വൈദഗ്ധ്യം എന്‍. ടി. ആര്‍. ഒയും കര-വ്യോമ-നാവിക സേനകളില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയും നല്‍കും. ഒപ്പം നമ്മുടെ ഐടി മേഖലയുടെ ബുദ്ധിയും എത്തിക്കല്‍ ഹാക്കര്‍മാരുടെ കൗശലവും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ സൈബര്‍സേന തയ്യാര്‍.

മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതും രണ്ടു ലക്ഷം രൂപ വരെ പിഴയീടാക്കാവുന്നതുമായ കുറ്റമാണ് കമ്പ്യൂട്ടര്‍ ഭേദനം. അതുതന്നെയാണ് ഇന്ത്യക്കു മുന്നില്‍ ഇത്തരമൊരു സംഘടന രൂപീകരിക്കാനുള്ള തടസ്സവും. നിയമവിരുദ്ധമായതിനാല്‍ സേനാംഗങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് എന്‍. ടി. ആര്‍. ഒ. ഇപ്പോള്‍. നല്ല കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കമ്പ്യൂട്ടര്‍ ഭേദനം (എത്തിക്കല്‍ ഹാക്കിംഗ്) എന്ന രീതിയില്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്താനാണ് ശ്രമം.

വിവരങ്ങള്‍ ഇവിടെ വായിക്കാം

Thursday, August 12, 2010

Sitting for hours invites cardiac disaster??

Hours spent sitting on chairs could invite cardiovascular disaster, says a study.
Men who sit for 23 hours a week have a 64 percent greater chance of dying from cardiovascular disease than those who spend only 11 hours sitting.
U.S. research published in Circulation found an 11 percent increased risk of death from all causes for every extra hour of TV viewing (i.e. sitting down) a day, reports The Daily Mail.
How can this be? US researchers have found that lipoprotein lipase — a molecule that helps the body process fat — is released only when leg muscles are tensed, for example when you are standing or walking.
The implication is that when you sit, a crucial part of your metabolism slows down.
“Even if someone has a healthy weight, sitting for long periods still has an unhealthy influence on their blood sugar and blood fats,” says Professor David Dunstan, who authored the study.
This means you can run for an hour every morning, but if you spend the rest of the day slumped in your seat, many of the health benefits are cancelled out.
The news was worse for women; those who sat more than six hours a day were 37 per cent more likely to die than those who sat for fewer than three, regardless of physical activity at other times.
The equivalent figure for men was 18 percent. Any prolonged sedentary behaviour seems to pose a risk to health. As a result, some doctors are calling for a new recommendation to be added to the health advice that urges us to exercise and stand up more.
“If you stand up, you're far more likely to walk around,” says James Levine, professor of medicine at the Mayo Clinic in the US.
Even standing still takes effort. That's because you tense your leg muscles and use back muscles to keep yourself upright. You shift your weight from leg to leg. You stretch and fidget. Standing burns 10 to 20 per cent more energy than resting.

Sunday, August 08, 2010

Dubai Beer Festival

At last one more festive went past Dubai.......


HOP FEST 2010!!





The Festival offered more than 120 different beers from around the world in three days was wonderful with awesome fun….blasted The Irish Village consecutive 6th time...



The fest is a part of the celebration world wide...........................
'The World Beer day'


          What we could say???? Is it a new tradition or..Festival???
                          


                                    See the brands……… :)































  Festival Snaps..................
Album

Friday, August 06, 2010

മിസ്സ്‌ കേരള 2010

ഇനീപ്പോ ആരും കണ്ടില്ലാന്നു പറയരുത്.......മിസ്സ്‌ കേരള 2010



ഇന്ദു തമ്പി

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍

മുംബൈ നഗരത്തില്‍ ഒരാഴ്ച മുമ്പാണ് ക്ലോറില്‍ വാതകചോര്‍ച്ച മൂലം നൂറ്റിഇരുപതോളം പേര്‍ ആസ്​പത്രിയിലായത്. ഇതില്‍ അഞ്ചുപേരുടെ നില അതി ഗുരുതരമായിരുന്നു. മരണത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട അവര്‍ ഇപ്പോഴും ചികിത്സയിലാണ്. ക്ലോറിന്‍വാതകം ചോരുന്ന വിവരം അറിഞ്ഞത് രണ്ടു കുട്ടികളാണ്. അസാധാരണമായ ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ ഉറങ്ങിക്കിടന്ന മറ്റുള്ളവരെ വിളിച്ച് എഴുന്നേല്പിച്ചതുകൊണ്ടാണ് ഉറക്കത്തിലൂടെ മരണത്തിന് കീഴടങ്ങുമായിരുന്ന നിരവധി പേര്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ദുരന്തം കനത്തതാകുമായിരുന്നു.


പതിമ്മൂന്ന് വര്‍ഷം മുമ്പ് മുംബൈ പോര്‍ട്ട് ട്രസ്റ്റ് മേഖലയില്‍ നിക്ഷേപിച്ച സംഭരണികളില്‍നിന്നാണ് ചോര്‍ച്ചയുണ്ടായത്. അപകടകാരിയായ വാതകമാണ് ക്ലോറിന്‍ എന്നത് സ്‌കൂളില്‍ പഠിക്കുന്ന ഏതു കൊച്ചുകുട്ടിക്കും അറിയാം. അത്തരം അപകടകാരിയായ വാതകസംഭരണികള്‍ പതിമ്മൂന്ന് വര്‍ഷം മുമ്പ് അത്രമാത്രം 'ധൈര്യത്തോടെ' എത്ര അശ്രദ്ധമായാണ് നാം ഉപേക്ഷിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഓരോ കാര്യത്തോടും നാം സ്വീകിക്കുന്ന സമീപനത്തിന്റെ മുഖമാണ് വെളിപ്പെടുന്നത്. ദുരന്തത്തെപ്പറ്റി ഇപ്പോള്‍ ഒരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുന്നത് തടയാനുള്ള മാര്‍ഗങ്ങളെപ്പറ്റി നാം അജ്ഞരാണ്. നമുക്ക് അക്കാര്യങ്ങളൊന്നും അറിയില്ല.

ഇനി മറ്റൊരു ദുരന്തം ഉണ്ടാവുമ്പോഴാണ് നമ്മള്‍ കണ്ണുതുറക്കുക. അപ്പോഴാണ് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങുക. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ പതിനായിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. കശുവണ്ടിക്ക് തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ മരുന്നു മൂലം ഒരുപാട് പേരുടെ ജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട ദുരന്തം കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും തുടരുന്നു. പെപ്‌സിയും കൊക്കകോളയും നമ്മുടെ ഭൂഗര്‍ഭജലം പോലും ഊറ്റിയെടുത്ത് പാലക്കാട് ജില്ലയില്‍ മറ്റൊരു ദുരന്തം വിതയ്ക്കുമ്പോള്‍ നമ്മള്‍ ഇപ്പോഴും ഇത്തരം കമ്പനികള്‍ കൊണ്ടുവരുന്ന വികസനത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നു. കമ്പോള സംസ്‌കാരം നമ്മെ കീഴടക്കിയപ്പോള്‍ മറ്റെന്തിനും വിലയുണ്ടായപ്പോള്‍ വിലയില്ലാതായത് മനുഷ്യജീവനു മാത്രമാണ്.

മനുഷ്യജീവന് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ലെന്ന കാര്യമാണ് ഭോപ്പാല്‍ വാതകദുരന്തം നമ്മോടു പറയുന്നത്. ആദ്യ പരിഗണന നലേ്കണ്ട പൗരന്റെ ആരോഗ്യത്തിന് നാം അവസാന പരിഗണനയാണ് നല്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങള്‍ നിരോധിച്ച നോവാള്‍ജിന്‍ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ ഇന്ത്യയില്‍ സുലഭമായി വിറ്റഴിയുന്നത്. അതു നമ്മള്‍ വാങ്ങി കഴിക്കുന്നു. മറ്റ് അവയവങ്ങള്‍ തകരാറിലാവുന്നു. അതിന് മറ്റൊരു നിരോധിത മരുന്ന് കഴിക്കുന്നു. ഈ ചക്രം ആവര്‍ത്തിക്കുന്നു.

നാം ഗിനി പന്നികളായി മാറുന്നു. നമ്മുടെ ആര്‍ത്തിയുടെ ഭാഗമായി വന്‍ ദുരന്തം സൃഷ്ടിക്കുന്ന ഫാക്ടറികള്‍ നാം തന്നെ ആരംഭിക്കുന്നു. ഉത്പന്നങ്ങള്‍ പുറത്തെത്തുമ്പോള്‍ മനുഷ്യജീവന്‍ പട്ടടയിലുമെത്തുന്നു.

മുംബൈ നഗരത്തിലെ രാവിലെയുള്ള തീവണ്ടി യാത്രതന്നെ നോക്കുക. എത്ര ആയിരങ്ങളാണ് തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നത്. ഒരു കൈവിട്ടാല്‍ ജീവിതം ഇല്ലാതായി. അത്ര വിലയേ മനുഷ്യജീവനു കല്പിക്കുന്നുള്ളൂ. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നില്ല. മനുഷ്യന് ഇതൊന്നും ആവശ്യമില്ല എന്ന മനോഭാവം മാറണം. പിതമ്മൂന്ന് വര്‍ഷം മുമ്പ് ക്ലോറില്‍ സംഭരണി അലസമായി ഉപേക്ഷിച്ച മനോഭാവം അതാണ് കാണിക്കുന്നത്. അല്ലെങ്കില്‍ ദുരന്തങ്ങള്‍ നമ്മുടെ കൂട്ടുകാരായി നമുക്കൊപ്പമുണ്ടാകുമെന്ന കാര്യം വിസ്മരിക്കരുത്.

Thursday, August 05, 2010

ലോക ബിയര്‍ ദിനം!

ഇന്ന് ലോക ബിയര്‍ ദിനം!
ഇന്ന്  കുറെ കുറെ മഹത്‌ വചനങ്ങള്‍.. പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു
ആര്‍ക്കേലും 
ഉപകരപ്പെട്ടാലോ..???

"Beer is proof that God loves us and wants us to be happy," said Benjamin Franklin.

"He was a wise man who invented beer," Plato


"I am a firm believer in the people. If given the truth, they can be depended upon to meet any national crisis. The great point is to bring them the real facts, and beer,"  Abraham Lincoln 


 "I feel sorry for people who don't drink. When they wake up in the morning, that's as good as they're going to feel all day." -Frank Sinatra

ഇത്രേം മഹത്‌ വ്യക്തികള്‍ ഇഷ്ടപ്പെട്ട പാനീയം ആണ് ബിയര്‍ എങ്കില്‍ ...... എന്താണ് നിങ്ങളുടെ അഭിപ്രായം?

Monday, August 02, 2010

സര്‍ക്കാര്‍ മാഫിയയുടെ പിടിയിലാണോ?

കേരളം എക്കാലവും ഏതെങ്കിലും ഒരു മാഫിയ യുടെ കീഴില്‍ ആരുന്നു... ഉദ്യോഗസ്ഥ മാഫിയ.. മണല്‍ മാഫിയ.. ലോട്ടറി മാഫിയ.. കറന്റ്‌ മാഫിയ..റിയല്‍ എസ്റ്റേറ്റ്‌ മാഫിയ...വിദ്യാഭ്യാസ മാഫിയ...ബ്ലേഡ് മാഫിയ...അങ്ങനെ കൊറേ.... ഇപ്പറയുന്ന മാഫിയകളും ഗുണ്ടാ സംഘങ്ങളും ചേര്‍ന്ന് കേരളം ഇങ്ങനെ ഒക്കെ ആക്കി. എന്ത് ചെയ്യാം? വിവരം കൂടിയത് കൊണ്ടുള്ള ദോഷങ്ങള്‍ തന്നെ...അധ്വാനിക്കാതെ അന്യന്‍റെ മുതല്‍ തിന്നു കൊഴുത്ത രാഷ്ട്രീയ മേലാളന്മാരെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെയും കണ്ടു വളര്‍ന്ന അഭ്യസ്തവിദ്യരായ ഒരു തലമുറയുടെ വഴിതെറ്റിയ യാത്ര!
അവസരങ്ങള്‍ തുറന്നു കൊടുക്കാതെ അടിമകള്‍ ആക്കി ഒരു തലമുറയെ മുഴുവന്‍ രാഷ്ട്രീയ ലകഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോള്‍ ആരും ഇങ്ങനെ ഒരു ഭാവി കാലം ആലോചിച്ചു കാണില്ല - ഉദ്ദേശിച്ചത് 80 's & 90 's ആണ്... അന്ന് യുവാക്കള്‍ക് തുറന്നു കിട്ടിയ അനേകം വാതിലുകള്‍ കോട്ടിയടച് അരക്ഷിതാവസ്ഥയുടെ ഭ്രാന്തന്‍ വാതിലുകള്‍ അവര്‍ക്മുന്നില്‍ തുറന്നിട്ട് രക്ഷ്ട്രീയ ലകഷ്യങ്ങള്‍ നേടിയെടുത്തവര്‍ ഇന്നു പരിതപിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. മലയാളി അച്ഛടക്കവും സഹജീവി സ്നേഹവും മറന്നതും ഇക്കാലയളവില്‍ തന്നെ! ഒന്നും നേടാന്‍ ഇല്ലാതെ.... മുന്നോട്ട് നയിക്കുവാന്‍ ദാര്‍ശനിക ചിന്തയുള്ള നേതാക്കള്‍ ഇല്ലാതെ ഉഴന്ന ഒരു തലമുറ ജീവിക്കുവാന്‍ അവര്‍ക്കിഷ്ടമുള്ള മാര്‍ഗങ്ങള്‍ തേടിയതിനു ഇപ്പോ മാഫിയ എന്നു വിളിക്കുന്നവരോട് ഒരു വാക്ക്... "കാലപ്പഴക്കം ചെന്നതും പോട്ടിപോളിഞ്ഞതും ആയ സിദ്ധാന്തങ്ങളില്‍ പിടിച് കടന്നു വരുന്ന തലമുറയെ മുരടിപ്പിക്കാതെ അവര്‍ക്ക് വാതില്‍ തുറന്നു വളരാനുള്ള അവസരം കൊടുക്കൂ വാതില്‍ കൊട്ടിയടച് നിക്കാതെ മാറി നിന്ന് വരും തലമുറകള്‍ക്ക് മോക്ഷം കൊടുക്കൂ "